2011 ഫെബ്രുവരി 27, ഞായറാഴ്‌ച

ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരം !!

ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ്‌ നേടിയ  ഇന്ത്യ ബാറ്റിംഗ് തെരെഞ്ഞെടുത്തു. ശ്രീശാന്തിനു  പകരം  പിയൂഷ്  ചൌളയാണ്  ടീമിലെത്തിയത്.




ഇന്ത്യ--- 142 /1 ----25 . 3 ഓവറുകള്‍.
സച്ചിന്‍  58 റണ്‍സ് എടുത്തു ബാറ്റു ചെയ്യുന്നു
സേവാഗ് 35  റണ്‍സ് എടുത്തു പുറത്തായി. 

ഗംഭീര്‍ 44 റണ്‍സ് എടുത്തു ബാറ്റ് ചെയ്യുന്നു.



ഇന്ത്യ--- 195 /2  ----32  . 3 ഓവറുകള്‍.
61 പന്തില്‍ 5 ഫോറുകള്‍ അടക്കം 51 റണ്‍സ് എടുത്തുക്കൊണ്ട് ഗംഭീര്‍ പുറത്തായി.  



ഇന്ത്യ--- 200 /2  ----34 . ഓവറുകള്‍



ഇന്ത്യ--- 242 /3   ----39  . ഓവറുകള്‍
സചിന്‍ 115 പന്തില്‍ നിന്നും 5 സിക്സറും, 10 ഫോറുകളും 120 റണ്‍സ് എടുത്തു പുറത്തായി.



ഇന്ത്യ--- 287 /3   ----44 . 3   . ഓവറുകള്‍.



യുവരാജ്------58  റണ്‍സ് എടുത്തു പുറത്തായി

ധോണി------31 റണ്‍സ് എടുത്തു പുറത്തായി.



പത്താന്‍ 14 റണ്‍സ് എടുത്തു പുറത്തായി.

കൊഹ് ലി 8 റണ്‍സ് എടുത്തു പുറത്തായി.

328 / 8 .


338 / 10 ..........49 . 5 ഓവറുകള്‍.



അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ സമനിലയില്‍ പിടിച്ചുക്കെട്ടി. ജയിക്കാന്‍ 339  റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് എടുത്ത് ഇന്ത്യയെ സമനിലയില്‍ തളച്ചു. അവസാന പന്തില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ രണ്ടു റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ ഗ്രെയിം സ്വാനിനു ഒരു റണ്‍ മാത്രമേ എടുക്കാന്‍ കഴിഞ്ഞുളളൂ. സ്ക്കോര്‍ ഇന്ത്യ: 338 / 10 , 49 , 5 ഓവറില്‍. ഇംഗ്ലണ്ട്: 338 / 8 , 50 ഓവറില്‍. മത്സരം സമനില.
*
*
* 

2011 ഫെബ്രുവരി 20, ഞായറാഴ്‌ച

ക്രിക്കറ്റ് ഇന്ത്യ, പത്താം ലോകകപ്പ്‌

വീരാ വീരാ വീരേന്ദ്രാ..... വീരാ വീരാ വീരാടാ..... ധീരതയോടെ കളിച്ചോളൂ... ലക്ഷം ലക്ഷം പിന്നാലെ...........

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിനെ 87 റണ്ണിനു തോല്പിച്ചുക്കൊണ്ട് ഇന്ത്യ ആദ്യ ജയം സ്വന്തമാക്കി. സ്കോര്‍ ഇന്ത്യ: 370 / 4 , ബംഗ്ലാദേശ്: 283 / 9 . ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ടീമില്‍ സേവാഗും കോഹ് ലിയും തിളങ്ങി. സേവാഗ് വെടിക്കെട്ട് ഏറ്റെടുത്തതോടെ ഇന്ത്യ കുതിച്ചു മുന്നേറി. സെവാഗ് 140 പന്തില്‍ നിന്ന്‍ 175 റണ്‍സ്‌ അടിച്ചുക്കൂട്ടി. 14 ബൌണ്ടറികളും, 5 സിക്സറുകളും ചേര്‍ന്നതായിരുന്നു സെവാഗിന്റെ ഇന്നിംഗ്സ്. 94 പന്തില്‍ നിന്നാണ് സെവാഗ് തന്റെ പതിനഞ്ചാമത്തെ ശതകം പൂര്‍ത്തിയാക്കിയത്. ലോകകപ്പിലെ സെവാഗിന്റെ രണ്ടാമത്തെ ശതകമാണ് ഇത്. ലോകകപ്പ്‌ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന മികച്ച രണ്ടാമത്തെ സ്കോറാണ് 175 . ഇതിനുമുന്‍പ് 1983 -ലെ ലോകകപ്പില്‍ സിംബാവെക്കെതിരായ മത്സരത്തില്‍ കപില്‍ ദേവ് 175 റണ്‍സ്‌ നേടിയിരുന്നു. 83 പന്തില്‍ നിന്ന് 100 തികച്ച കൊഹ് ലി തന്റെ ലോകകപ്പിലെ ആദ്യ ശതകം പൂര്‍ത്തിയാക്കി പുറത്താകാതെ നിന്നു. 8 ബൌണ്ടറികളും, 2 സിക്സറുകളും ചേര്‍ന്നതായിരുന്നു കൊഹ് ലിയുടെ ശതകം. ലോകകപ്പില്‍ ആദ്യം കളിക്കുന്ന താരം ആദ്യ ഇന്നിംഗ്സില്‍ തന്നെ സെഞ്ചുറി നേടുന്നുവെന്ന അപൂര്‍വ്വ റെക്കോര്ഡ് കൊഹ് ലി സ്വന്തമാക്കി. ഇത് കൊഹ് ലിയുടെ അഞ്ചാമത്തെ ഏകദിന ശതകമാണ്. മലയാളി താരമായ ശ്രീയ്ക്ക് കളിയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. ഒരു ഓവറില്‍ 24 റണ്‍സ്‌ കൊടുക്കേണ്ടി വന്ന ശ്രീയെ ധോണിയ്ക്ക് വൈകാതെ തിരിച്ചു വിളിക്കേണ്ടിവന്നു.
*
*
*

2011 ഫെബ്രുവരി 6, ഞായറാഴ്‌ച

.....‘റിപ്പോര്‍ട്ടര്‍’......


ന്ത്യാവിഷനെ കേരളത്തിലെ വാര്‍ത്താമാധ്യമങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിച്ച നികേഷ് കുമാര്‍ തന്‍റെ പുതിയ ചാനലിന് പേരിട്ടു. ‘റിപ്പോര്‍ട്ടര്‍’.  സമ്പൂര്‍ണ വാര്‍ത്താ ചാനല്‍ ആയിരിക്കും റിപ്പോര്‍ട്ടര്‍. എന്നാല്‍ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന തരത്തിലുള്ള സമഗ്രമായ വീക്ഷണം ഈ ചാനലിനുണ്ടായിരിക്കും.


റിപ്പോര്‍ട്ടറിനായി കേന്ദ്ര സര്‍ക്കാരിന്‍റെ ലൈസന്‍സ് നേടിയെടുക്കാനുള്ള ശ്രമം തുടരുകയാണ്. ആദ്യം പറഞ്ഞുകേട്ടതുപോലെ വന്‍ ബിസിനസ് ഗ്രൂപ്പുകളായിരിക്കില്ല ഈ ചാനലിന് പിന്നില്‍. ‘എന്തായിരിക്കണം ഒരു മീഡിയ’ എന്ന് വ്യക്തമായ അവബോധമുള്ള, വിദേശ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവരുടെ കൂട്ടായ്മയിലായിരിക്കും ‘റിപ്പോര്‍ട്ടര്‍’ പ്രവര്‍ത്തനം ആരംഭിക്കുക.


വാര്‍ത്തകള്‍ വെറുതെ അവതരിപ്പിച്ച് കൈയൊഴിയുന്ന പതിവ് അവസ്ഥയെ മാറ്റിമറിക്കാനായിരിക്കും റിപ്പോര്‍ട്ടറിലൂടെ ശ്രമിക്കുകയെന്ന് നികേഷ്കുമാര്‍ പറയുന്നു. പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും ജനപങ്കാളിത്തത്തോടെ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. സമൂഹത്തിലെ വിഷയങ്ങളില്‍ ശക്തമായി ഇടപെടും. ചാനലിന്‍റെ വെബ്‌സൈറ്റിലും പുതുമയുള്ള വാര്‍ത്തകളും അറിവുകളും ലഭ്യമാക്കും. ഒരു സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റ് പോലെ ചാനലും വെബ്സൈറ്റും മാറ്റിത്തീര്‍ക്കും - നികേഷ് അറിയിക്കുന്നു.


ചെലവ് വളരെക്കുറഞ്ഞ ചാനലായിരിക്കും റിപ്പോര്‍ട്ടറെന്നും നികേഷ് പറയുന്നു. എന്നാല്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മുന്നില്‍ത്തന്നെയായിരിക്കും. അഴിമതിക്കും പരിസ്ഥിതി നശീകരണത്തിനും വികസന വിരുദ്ധ നയങ്ങള്‍ക്കുമെതിരെ ശബ്ദിക്കുന്ന ചാനലായിരിക്കും റിപ്പോര്‍ട്ടര്‍. സിറ്റിസണ്‍ ജേര്‍ണലിസത്തിന്‍റെ പുതിയ മുഖവും ഈ ചാനലിലൂടെ കാണാനാവും.
*
*
*


ബ്ലോഗ് ആര്‍ക്കൈവ്