2011 ജനുവരി 20, വ്യാഴാഴ്‌ച

വിമാനക്കമ്പനിയെ കോടതി കയറ്റാന്‍ ഒരുങ്ങുന്ന ജിഞ്ചര്‍ ലേഡി !

യാത്ര അവസാനിച്ച ശേഷം രണ്ട് മണിക്കൂറോളം വിമാനത്തിനുള്ളില്‍ പൂട്ടിയിട്ടതിന് യാത്രക്കാരി വിമാനക്കമ്പനിയെ കോടതി കയറ്റാന്‍ തീരുമാനിച്ചു. യുഎസിലെ   ഒരു എയര്‍ലൈന്‍സിനെതിരെ ജിഞ്ചര്‍ മക്ഗുയ്റെ (36) എന്ന യാത്രക്കാരിയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്.

രാത്രി ഡള്ളസ് വിമാനത്താവളത്തില്‍ നിന്ന് ഫിലാഡല്‍ഫിയയിലേക്കുള്ള വിമാനത്തില്‍ സഞ്ചരിക്കുമ്പോഴാണ് മക്ഗുയ്റെയ്ക്ക് കയ്പേറിയ അനുഭവം ഉണ്ടായത്. വിമാനം ല‌ക്‍ഷ്യത്തിലെത്തുമ്പോഴേക്കും ഇവര്‍ ഉറങ്ങിപ്പോയിരുന്നു. വിമാന ജോലിക്കാര്‍ ഇവരെ വിളിക്കാതെ ഇറങ്ങിപ്പോവുകയും ചെയ്തു.

രാത്രി 12:30 ആയപ്പോഴേക്കും വിമാനം ഫിലാഡല്‍ഫിയയില്‍ ഇറങ്ങി. എന്നാല്‍, നല്ല ഉറക്കത്തിലായിരുന്ന യാത്രക്കാരി ഇതൊന്നുമറിഞ്ഞില്ല. വെളുപ്പിന് നാല് മണിക്കാണ് ഇവര്‍ ഉറക്കമുണര്‍ന്നത്. വിമാനത്തില്‍ പൂട്ടിയിട്ടിരിക്കുന്നതു മനസിലായ മക്ഗുയ്റെ വല്ലാതെ പേടിച്ചു പോയി. 15 മിനിറ്റോളം സീറ്റുകള്‍ക്കിടയിലൂടെ നടക്കുകയായിരുന്നു. ഒരു തൂപ്പ് ജോലിക്കാരന്‍ കണ്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ എത്തി തന്നെ തുറന്ന് വിട്ടത് എന്നും ഇവര്‍ ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.

അനധികൃതമായി തടവിലിടുക, കരാര്‍ ലംഘിക്കുക, അവഗണന, വൈകാരികമായ പ്രയാസം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇവര്‍ വിമാനക്കമ്പനിക്കെതിരെ കേസിനൊരുങ്ങുന്നത്. എന്നാല്‍, നഷ്ടപരിഹാരം നല്‍കി പ്രശ്നം അവസാനിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.



123


2011 ജനുവരി 15, ശനിയാഴ്‌ച

പണമുള്ളവരെ നോട്ടമിടൂ.....

റ്റലിയുടെ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലസ്‌കോണി വീണ്ടും വിവാദ പരാമര്‍ശത്തിലൂടെ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു. തന്നേപ്പോലെ പണമുള്ള പുരുഷന്‍‌മാരെ ജീവിതപങ്കാളിയായി തെരഞ്ഞെടുക്കാനാണ് ഇപ്പോള്‍ ബെര്‍ലസ്കോണി സ്ത്രീകളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. തനിക്കുവേണ്ടി സ്ത്രീകള്‍ ഇപ്പോഴും ക്യൂ നില്‍ക്കുമെന്നും ബെര്‍ലസ്കോണി പറയുന്നു.


ഒരു ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ പണമുള്ള പുരുഷന്‍‌മാര്‍ക്കാണ് പരിഗണന നല്‍കേണ്ടത്. അതായത് എന്നെപ്പോലെയുള്ളവര്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടതെന്ന് സാരം. എനിക്കുവേണ്ടി ഇപ്പോഴും സ്ത്രീകള്‍ ക്യൂ‍ നില്‍ക്കുകയാണ്. കാരണമെന്താ, ഞാന്‍ നല്ലവനും പണക്കാരനുമാണ് - പീപ്പിള്‍ ഓഫ് ഫ്രീഡം പാര്‍ട്ടിയുടെ ഒരു പരിപാടിയില്‍ ബെര്‍ലസ്കോണി തട്ടിവിട്ടു.

73കാരനായ ബെര്‍ലസ്കോണിയുടെ സ്വകാര്യജീവിതം എപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പരസ്ത്രീകളുമായുള്ള വഴിവിട്ട ബന്ധം കാരണം ഭാര്യ വെറോണിക്ക ലാരിയോ വിവാഹമോചനം നേടിയിരുന്നു.

*
*
*

2011 ജനുവരി 7, വെള്ളിയാഴ്‌ച

മൂക്കുത്തി വരുത്തി വെച്ച വിന !

യു എസിലെ വടക്കന്‍ കരോളിനയില്‍ മൂക്കുത്തി അണിഞ്ഞ കുറ്റത്തിന് പതിനാലുക്കാരിയായ വിദ്യാര്‍ത്ഥിനിയെ സ്ക്കൂളില്‍ നിന്നും പുറത്താക്കി. വടക്കന്‍ കരോളിനയിലെ റലെയ്ഗില്‍ നിന്നും 15 മൈല്‍ അകലെ ക്ലെയ്ട്ടന്‍ ഹൈസ്ക്കൂളിലാണ് സംഭവം നടന്നത്.


സ്ക്കൂളിലെ ഡ്രസ്സ്കോഡ് ലംഘിച്ചുവെന്നാരോപിച്ചാണ് അര്യാനയെ പുറത്താക്കിയത്. വീട്ടിലെത്തിയ അര്യാന അമ്മയേയും കൂട്ടി സ്ക്കൂളിലേയ്ക്ക്‌ വന്നു. മകളെ തിരിച്ചെടുക്കണം എന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും സ്ക്കൂള്‍ അധികൃതര്‍ തയ്യാറായില്ല. ആദ്യ സസ്പെന്‍ഷന്‍ കാലാവധി അവസാനിച്ച ശേഷം അര്യാന അമ്മയേയും കൂട്ടിയാണ് സ്ക്കൂളിലേയ്ക്ക്‌ വന്നത്. അപ്പോഴും മൂക്കുത്തി ഉപേക്ഷിക്കാന്‍ അര്യാന തയ്യാറായില്ല. മൂക്കുത്തി കണ്ട അധികൃതര്‍ വീണ്ടും 5 ദിവസത്തേയ്ക്ക് കൂടി സസ്പെന്‍ഷന്‍ വിധിച്ചു. വീണ്ടും മൂക്കുത്തി അണിഞ്ഞു സ്ക്കൂളിലേയ്ക്ക്‌ വന്നാല്‍ 10 ദിവസത്തേയ്ക്ക് കൂടി സസ്പെന്‍ഷന്‍ നീട്ടുമെന്ന് സ്ക്കൂള്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.



*
*
*


ബ്ലോഗ് ആര്‍ക്കൈവ്