2011 മാർച്ച് 30, ബുധനാഴ്‌ച

ലോകകപ്പ് ക്രിക്കറ്റ്---സെമിഫൈനല്‍, ഇന്ത്യ--- പാക്കിസ്ഥാന്‍

മൊഹാലി: ലോകകപ്പിലെ ഫൈനലിനു മുമ്പേയുള്ള ഫൈനല്‍ ആയ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഇന്നത്തെ മത്സരം  തുടങ്ങാറായി.




ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു.


മൂന്നാമത്തെ പന്തില്‍ 4 റണ്‍സ്‌ എടുത്തുക്കൊണ്ട് സെവാഗ്  വെടിക്കെട്ടിന്  തുടക്കം കുറിച്ചു.


23 പന്തുകളില്‍ നിന്ന്  9 X 4 അടക്കം  38  റണ്‍സ്‌ എടുത്ത് സെവാഗ് മുന്നേറിക്കൊണ്ടിരിക്കുന്നു.



അതാ  സെവാഗ് പുറത്തായി. 38  റണ്‍സ്‌ . 


ഇന്ത്യ :  54 / 1 ,  6 . 5 ഓവറുകളില്‍. 


ഇന്ത്യ 100 തികച്ചു.


27 റണ്‍സ്‌ എടുത്ത് ഗംഭീര്‍ പുറത്തായി.


ഇന്ത്യ :  116 / 2 ,  18 . 5 ഓവറുകളില്‍.


71 പന്തില്‍ നിന്ന്‍ 57 റണ്‍സ്‌ എടുത്ത് സച്ചിന്‍ കളിച്ചുക്കൊണ്ടിരിക്കുന്നു.


ഇന്ത്യ : 141 / 2 , 25 ഓവറുകളില്‍.


9 റണ്‍സ്‌ എടുത്ത് കൊഹ് ലി പുറത്തായി.


റണ്‍സ്‌ ഒന്നും എടുക്കാതെ യുവരാജ് സിംഗ് പുറത്തായി.


ഇന്ത്യ : 145 / 4 , 26 ഓവറുകളില്‍.


115 പന്തുകളില്‍ നിന്ന്  11 X 4  അടക്കം  85  റണ്‍സ്‌ എടുത്ത്    സച്ചിന്‍ പുറത്തായി.
ഇന്ത്യ : 187 / 5 , 37  ഓവറുകളില്‍.
ഇന്ത്യ 200 തികച്ചു. 40 ഓവറുകളില്‍.


42 പന്തില്‍ നിന്ന് 2 X 4 അടക്കം 25 റണ്‍സ്‌ എടുത്ത് ധോണി പുറത്തായി.



ഇന്ത്യ : 205 / 6 , 41 . 4 ഓവറുകളില്‍.


ഹര്‍ഭജന്‍ സിംഗ് പുറത്തായി. 12 റണ്‍സ്‌.


ഇന്ത്യ : 236 / 7 , 46 .4 ഓവറുകളില്‍.


സാഹീര്‍ ഖാന്‍ പുറത്തായി. 9 റണ്‍സ്‌.


ഇന്ത്യ : 256 / 8 , 49 . 2 ഓവറുകളില്‍.


ഒരു റണ്‍ എടുത്ത് നെഹ്റ പുറത്തായി. ഇന്ത്യ : 258 / 9, 49.5 ഓവറുകളില്‍.

ഇന്ത്യ 260 / 9 , 50 ഓവറുകളില്‍.

..................................................................................................................................


പാകിസ്താന്‍ : 231 / 10 , 49 . 5 ഓവറുകളില്‍.




ലോകകപ്പ് ചരിത്രം തെറ്റിക്കാതെ ഇത്തവണയും പാകിസ്ഥാനെതിരെ വിജയം ഇന്ത്യ നിലനിര്‍ത്തി . സെമിഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ 29 റണ്‍സിന് പരാജയപ്പെടുത്തി  ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 261 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഒരു പന്ത് ശേഷിക്കെ 231 റണ്‍സിന് പുറത്തായി.



85 റണ്‍സെടുത്ത് ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുംതൂണായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.








ബ്ലോഗ് ആര്‍ക്കൈവ്