2010 ജൂലൈ 2, വെള്ളിയാഴ്‌ച

ക്വാര്‍ട്ടര്‍ ഫൈനല്‍ - 1 ( ലോകകപ്പ് 2010, ദക്ഷിണാഫ്രിക്ക )



നെതര്‍ലന്‍ഡ്‌ -----  ബ്രസില്‍


സാംബ താളം നിലച്ചു, ദുംഗ പടിയിറങ്ങി !
----------------------------------------------------------------------------
ളിയുടെ  തുടക്കത്തില്‍ തന്നെ ബ്രസില്‍-ന്റെ  മുന്നേറ്റമായിരുന്നു. 6 -മത്തെ മിനിറ്റില്‍ റോബീഞ്ഞോയ്ക്ക് ഒരു അവസരം കിട്ടിയെങ്കിലും ഓഫ് സൈഡില്‍ കുടുങ്ങി.  8 -മത്തെ മിനിറ്റില്‍ കക്ക-യ്ക്ക് കിട്ടിയ അവസരം പാഴായി പോയി.  10 -മത്തെ മിനിറ്റില്‍ ഫാബിയാനോ-ന്റെ ലോംഗ് പാസില്‍ റോബീഞ്ഞോ ഓടി കയറിക്കൊണ്ട്   അടിച്ച പന്ത് ഹോളണ്ടിന്റെ ഗോളിക്ക് പിടിക്കാന്‍ കഴിഞ്ഞില്ല.  ഗോള്‍ .  1 : 0 . ഹോളണ്ടിന്റെ     ഹെയ്ടിന്ക-യ്ക്ക് 13-മത്തെ മിനിറ്റില്‍  മഞ്ഞ കാര്‍ഡ്  കിട്ടി. വീണ്ടും   ബ്രസില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഹോളണ്ടിന്റെ പ്രതിരോധ നിരയെ മറികടക്കാന്‍   അവര്‍ക്ക്  കഴിഞ്ഞില്ല.  25 -മത്തെ മിനിറ്റില്‍ ബ്രസിലിനു ഒരവസരം കിട്ടിയെങ്കിലും,  പന്ത്  പോസ്റ്റിന്റെ മുകളില്‍ കൂടി പൊന്തി പോയി.  31 -മത്തെ മിനിറ്റില്‍ കക്ക-യുടെ ഒരു ഷോട്ട് ഹോളണ്ടിന്റെ ഗോളി തട്ടി രക്ഷപ്പെടുത്തി.  32 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ  ആല്‍വെസ്-ന്റെ ഒരു ഷോട്ട് ഗോളി സുരക്ഷിതമായി   കൈക്കുള്ളിലാക്കി.   36 -മത്തെ മിനിറ്റില്‍ സ്നൈഡര്‍   എടുത്ത  ഒരു ഫ്രീ കിക്ക്  ബ്രസിലിന്റെ ഗോളി കൈകളിലോതുക്കി.  37 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ     ബാസ്റ്റോസിനു   മഞ്ഞ കാര്‍ഡ് കിട്ടി.   ഹോളണ്ട്  ഗോള്‍ തിരിച്ചടിക്കാന്‍  വാശിയോടെ   പോരാടിയെങ്കിലും ആദ്യ പകുതിയില്‍ അവര്‍ക്ക് കഴിഞ്ഞില്ല,  ആദ്യപകുതിയില്‍ ബ്രസില്‍ ആധിപത്യം നിലനിര്‍ത്തി.  ആദ്യപകുതിയില്‍ അവസാന നിമിഷത്തില്‍  മൈക്കൊണിന്റെ ഒരു ഉഗ്രന്‍   ഷോട്ട് ഹോളണ്ടിന്റെ    ഗോളി തട്ടി രക്ഷപ്പെടുത്തി.    

രണ്ടാം പകുതിയില്‍ ഹോളണ്ട്  കരുത്തോടെയും , 
ഒത്തിണക്കത്തോടേയും   കളിക്കാന്‍ തുടങ്ങി.  ഹോളണ്ടിന്റെ വാന്‍ ഡെര്‍ വീല്‍-നു 47 -മത്തെ മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കിട്ടി.  53 -മത്തെ മിനിറ്റില്‍ ഹോളണ്ടിന് അനുകൂലമായി കിട്ടിയ ഒരു ഫ്രീകിക്ക് സ്നൈഡര്‍  ഗോള്‍മുഖത്തേയ്ക്ക് നീട്ടി   അടിച്ചപ്പോള്‍  ബ്രസിലിന്റെ ഫിലിപ്പ്  മെലോ -ന്റെ   ഹെഡ്  ചെയത് രക്ഷപ്പെടുത്താനുള്ള    ശ്രമം അബദ്ധവശാല്‍   സ്വന്തം
ഗോള്‍വലയില്‍ ചെന്ന് പതിച്ചു.  ആ സെല്‍ഫ് ഗോളിലൂടെ ഹോളണ്ട് സമനില നേടി.  1 : 1 . ബ്രസിലിന്റെ ആല്‍വെസ്-ന്റെ ഒരു ഉഗ്രന്‍ ഷോട്ട് 61 -മത്തെ മിനിറ്റില്‍ നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി.   64 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ ഡി  ജോംഗ് -നു മഞ്ഞ കാര്‍ഡ് കിട്ടി.   65 -മത്തെ മിനിറ്റില്‍ കക്ക-യ്ക്ക് കിട്ടിയ ഒരവസരം പാഴായി പോയി.   68 -മത്തെ മിനിറ്റില്‍ ഹോളണ്ടിന് അനുകൂലമായി കിട്ടിയ കോര്‍ണര്‍ കിക്കില്‍ സ്നൈഡര്‍  ഹെഡ് ചെയ്ത് ബ്രസിലിനെ   ഞെട്ടിച്ചുക്കൊണ്ട് പന്ത്  വലയിലാക്കി. ഗോള്‍. 1 : 2 .   രണ്ടാം  ഗോളും  വീണതോടെ  സമനില തെറ്റിയ ബ്രസില്‍ പരുക്കന്‍ കളിയിലേയ്ക്ക് നീങ്ങി.  73 -മത്തെ മിനിറ്റില്‍ റോബന്റെ മുന്നേറ്റത്തെ തടയാനായി ബ്രസിലിന്റെ ഫിലിപ്പ് മെലോ മന:പൂര്‍വ്വം   ചവിട്ടിയതിന്   റഫറി ചുവപ്പ് കാര്‍ഡ് കൊടുത്തു പുറത്തേയ്ക്ക് പറഞ്ഞയച്ചു.  76 -മത്തെ മിനിറ്റില്‍   ഹോളണ്ടിന്റെ ഊയ്ജേര്‍ -നു മഞ്ഞ കാര്‍ഡ് കിട്ടി.    അവസാന    നിമിഷങ്ങളില്‍ ബ്രസില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളടിക്കാന്‍ ഹോളണ്ട് അനുവദിച്ചില്ല.  കളി   അവസാനിക്കുമ്പോള്‍   വമ്പന്മാരായ   ബ്രസിലിനെ   മുട്ടുകുത്തിച്ചുക്കൊണ്ട് ഓറഞ്ചുപ്പട   സെമി ഫൈനലിലേയ്ക്ക് പ്രവേശിച്ചു.   നീണ്ട 36  വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹോളണ്ട് ലോകകപ്പില്‍ ബ്രസിലിനോട് ജയിക്കുന്നത്.  12  വര്‍ഷങ്ങള്‍ക്കു ശേഷം ഹോളണ്ട് വീണ്ടും സെമി ഫൈനല്‍ കളിക്കുമ്പോള്‍ അവരുടെ മോഹങ്ങള്‍ പൂവണിയുമോ എന്ന് നമ്മള്‍ക്ക് കണ്ടറിയാം !

ഗോളടിച്ച പുലികള്‍ !
-------------------------------------

റോബീഞ്ഞോ              ( 1 )     =      ബ്രസില്‍

ഫിലിപ്പ് മെലോ     ( 1 )     =      ബ്രസില്‍   ( സെല്‍ഫ്  ഗോള്‍ )

സ്നൈഡര്‍                    ( 1 )     =       നെതര്‍ലന്‍ഡ്‌
-------------------------------------------------------------------------


നെതര്‍ലന്‍ഡ്‌   2 : 1   ബ്രസില്‍
--------------------------------------------- 

**************

ബ്ലോഗ് ആര്‍ക്കൈവ്