2011 ഫെബ്രുവരി 20, ഞായറാഴ്‌ച

ക്രിക്കറ്റ് ഇന്ത്യ, പത്താം ലോകകപ്പ്‌

വീരാ വീരാ വീരേന്ദ്രാ..... വീരാ വീരാ വീരാടാ..... ധീരതയോടെ കളിച്ചോളൂ... ലക്ഷം ലക്ഷം പിന്നാലെ...........

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിനെ 87 റണ്ണിനു തോല്പിച്ചുക്കൊണ്ട് ഇന്ത്യ ആദ്യ ജയം സ്വന്തമാക്കി. സ്കോര്‍ ഇന്ത്യ: 370 / 4 , ബംഗ്ലാദേശ്: 283 / 9 . ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ടീമില്‍ സേവാഗും കോഹ് ലിയും തിളങ്ങി. സേവാഗ് വെടിക്കെട്ട് ഏറ്റെടുത്തതോടെ ഇന്ത്യ കുതിച്ചു മുന്നേറി. സെവാഗ് 140 പന്തില്‍ നിന്ന്‍ 175 റണ്‍സ്‌ അടിച്ചുക്കൂട്ടി. 14 ബൌണ്ടറികളും, 5 സിക്സറുകളും ചേര്‍ന്നതായിരുന്നു സെവാഗിന്റെ ഇന്നിംഗ്സ്. 94 പന്തില്‍ നിന്നാണ് സെവാഗ് തന്റെ പതിനഞ്ചാമത്തെ ശതകം പൂര്‍ത്തിയാക്കിയത്. ലോകകപ്പിലെ സെവാഗിന്റെ രണ്ടാമത്തെ ശതകമാണ് ഇത്. ലോകകപ്പ്‌ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന മികച്ച രണ്ടാമത്തെ സ്കോറാണ് 175 . ഇതിനുമുന്‍പ് 1983 -ലെ ലോകകപ്പില്‍ സിംബാവെക്കെതിരായ മത്സരത്തില്‍ കപില്‍ ദേവ് 175 റണ്‍സ്‌ നേടിയിരുന്നു. 83 പന്തില്‍ നിന്ന് 100 തികച്ച കൊഹ് ലി തന്റെ ലോകകപ്പിലെ ആദ്യ ശതകം പൂര്‍ത്തിയാക്കി പുറത്താകാതെ നിന്നു. 8 ബൌണ്ടറികളും, 2 സിക്സറുകളും ചേര്‍ന്നതായിരുന്നു കൊഹ് ലിയുടെ ശതകം. ലോകകപ്പില്‍ ആദ്യം കളിക്കുന്ന താരം ആദ്യ ഇന്നിംഗ്സില്‍ തന്നെ സെഞ്ചുറി നേടുന്നുവെന്ന അപൂര്‍വ്വ റെക്കോര്ഡ് കൊഹ് ലി സ്വന്തമാക്കി. ഇത് കൊഹ് ലിയുടെ അഞ്ചാമത്തെ ഏകദിന ശതകമാണ്. മലയാളി താരമായ ശ്രീയ്ക്ക് കളിയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. ഒരു ഓവറില്‍ 24 റണ്‍സ്‌ കൊടുക്കേണ്ടി വന്ന ശ്രീയെ ധോണിയ്ക്ക് വൈകാതെ തിരിച്ചു വിളിക്കേണ്ടിവന്നു.
*
*
*

ബ്ലോഗ് ആര്‍ക്കൈവ്